Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Congress

ഇന്ത്യയെ അപമാനിച്ചത് കുറച്ച് യുവാക്കളല്ല, മോശം സംഘാടനം: മഹുവ

ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ "ഷർട്ടില്ലാ’ പ്രതിഷേധത്തിൽ പ്രതികരണവുമായി തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.

യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം രാജ്യത്തെ അപമാനപ്പെടുത്തിയെന്ന ഒരു മാധ്യമസ്ഥാപനത്തിന്‍റെ എക്സ് പോസ്റ്റിനു കീഴിൽ കമന്‍റ് ചെയ്ത മഹുവ അന്താരാഷ്‌ട്ര വേദികളിൽ (അത് മോശമായി സംഘടിപ്പിച്ചവയാണെങ്കിൽപ്പോലും) സമാധാനപരമായ പ്രതിഷേധങ്ങൾ മുന്പും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

കുറച്ച് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചതല്ല ഇന്ത്യയെ അപമാനിച്ചതെന്നും അപമാനകരമായ സംഘാടനവും പ്രതിനിധികൾക്ക് കിലോമീറ്ററുകളോളം നടക്കേണ്ടിവന്നതും വെള്ളമില്ലാത്തതും വൃത്തിയുള്ള ടോയ്‌ലറ്റുകളില്ലാത്തതും ഗാൽഗോറ്റിയാസ് സർവകലാശാലാ വിവാദവും പ്രധാനമന്ത്രി സാം ആൾട്ട്മാനെ പിടിച്ചതുമൊക്കെയാണെന്നും മഹുവ കുറ്റപ്പെടുത്തി.

National

മമത ജനങ്ങൾക്കു ഭാരമായെന്ന് പ്രധാനമന്ത്രി മോദി

കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്‍പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.

അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.

സന്ദർശനത്തിന്‍റെ ആദ്യദിനമായ ഇന്നലെ ആസാമിന്‍റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.

National

എംഎൽഎസ്ഥാനം രാജിവയ്ക്കില്ലെന്ന് ഹുമയൂൺ കബീർ

മൂർഷിദാബാദ്: എംഎൽഎസ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഹുമയൂൺ കബീർ. രാജിവയ്ക്കരുതെന്നാണ് മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എംഎൽഎസ്ഥാനം രാജിവയ്ക്കുമെന്നും പുതിയ പാർട്ടി രൂപവത്കരിക്കുമെന്നും ആയിരുന്നു മുന്പ് കബീർ പറഞ്ഞിരുന്നത്. ഭരത്പുർ മണ്ഡലത്തെയാണ് കബീർ പ്രതിനിധീകരിക്കുന്നത്.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുമായി സഖ്യ ചർച്ച നടത്തിയെന്ന് ഹുമയൂൺ കബീർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഹുമയൂൺ കബീറിനെ തള്ളി എഐഎംഐഎം വക്താവ് സൈദ് അസീം വഖാർ രംഗത്തെത്തി.

National

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; അനുയായിക്ക് ഗുരുതര പരിക്ക്

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്‍റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.

ബാബുവിന്‍റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.

 

 

National

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും; തൃണമൂലിനെ ജനങ്ങൾ തൂത്തെറിയും: അനുരാഗ് ഠാക്കൂർ

ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.

"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.

"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്‍റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.

 

National

തൃണമൂലിനെ ബംഗാളിലെ ജനങ്ങൾക്ക് മടുത്തു; ബിജെപി അധികാരത്തിലെത്തും: സാമിക്ക് ഭട്ടാചാര്യ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാമിക്ക് ഭട്ടാചാര്യ. ബിജെപിയെ വിജയിപ്പിക്കാനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും സാമിക്ക് പറഞ്ഞു.

"2026ൽ ബംഗാളിൽ ബിജെപി ഭരണം നേടും. അത് ഉറപ്പാണ്. കാരണം തൃണമൂലിന്‍റെ ഭരണം ജനങ്ങൾക്ക് മടുത്തു. മമതയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണ്. എല്ലാ മേഖലകളെയും അവർ തകർത്തു.'-സാമിക്ക് അഭിപ്രായപ്പെട്ടു.

"മഹാ ജംഗിൾ രാജാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ബിഹാറിൽ സംഭവിച്ചത് തന്നെ ബംഗാളിലും നടക്കും. എൻഡിഎ വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് ഭരണത്തിലെത്തും. ക്രമസമാധാന നില അടക്കം തകർന്ന സംസ്ഥാനത്ത് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.'-സാമിക്ക് കുറ്റപ്പെടുത്തി.

 

National

ബിഹാറല്ല ബംഗാൾ; മമത നാലാം തവണയും ഭരിക്കും: തൃണമൂൽ കോൺഗ്രസ്

കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം.

ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്‍റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്‍റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.

2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്‍റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.

ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.

 

District News

തൃണമൂൽ കോണ്‍ഗ്രസ് പ്രചാരണ വാഹന ജാഥ തുടങ്ങി

കൽപ്പറ്റ: ത്രിണമൂൽ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന പ്രചാരണ വാഹനജാഥ വടുവൻചാലിൽ ആരംഭിച്ചു. വയനാടിനോടുള്ള അവഗണന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കുക, ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക,

ഗവ. മെഡിക്കൽ കോളജ് ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. ജില്ലാ സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ ജാഥാ ക്യാപ്റ്റൻ പി.എം. ജോർജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ഇ.സി. സനീഷ്, ഹാരിസ് തോപ്പിൽ, വി.സി. സെബാസ്റ്റ്യൻ, ജോസഫ് ബത്തേരി, ബിജു പൂക്കൊന്പിൽ, മുഹമ്മദലി ബത്തേരി, സി.പി. അഷ്റഫ്, അബ്ദുൾ ഖാദർ മടക്കിമല എന്നിവർ പ്രസംഗിച്ചു.
നാളെ വൈകുന്നേരം നാലിന് പുൽപ്പള്ളിയിൽ ജാഥ സമാപന സമ്മേളനം പാർട്ടി സംസ്ഥാന കണ്‍വീനർ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും.

Latest News

Up